
പോർച്ചുഗീസ് ആഗമനത്തിനുമുമ്പ്, അഥവാ പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന 'പയ്യന്നൂർ പാട്ടോല' എന്ന പ്രാചീന മലയാള കാവ്യത്തിലും ചങ്ങാത്തത്തെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ കാണാം.

പോർച്ചുഗീസ് ആഗമനത്തിനുമുമ്പ്, അഥവാ പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടുവെന്നു കരുതപ്പെടുന്ന 'പയ്യന്നൂർ പാട്ടോല' എന്ന പ്രാചീന മലയാള കാവ്യത്തിലും ചങ്ങാത്തത്തെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ കാണാം.

പശ്ചിമാഫ്രിക്കയിലെ കാരവൻ പട്ടണങ്ങൾ കേവലം ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ എന്നതിനപ്പുറം, മരുഭൂയാത്രകളിൽ തീർത്ഥാടകർക്ക് ആശ്വാസമേകിയ തനത് ഇസ്ലാമിക പാരമ്പര്യങ്ങളുടെ പ്രതീകാത്മക കേന്ദ്രങ്ങളായിരുന്നു. മക്കയോട് സദൃശ്യമായ താദ്മക്കയും, കഅ്ബയുടെ അളവിൽ മുറ്റമുള്ള മസ്ജിദുകളാൽ ഹജ്ജ് പ്രചോദനം നൽകിയ തിംബുക്തുവും, കൈയെഴുത്തുപ്രതികളാൽ പേരുകേട്ട ചിൻഗ്വേറ്റിയും പശ്ചിമാഫ്രിക്കൻ മുസ്ലിംകളുടെ തീർത്ഥാടന ചരിത്രത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് അന്വേഷിക്കുകയാണ് ലേഖകൻ.

1920കളുടെ അവസാനം വരെ ഇറാന് സ്വന്തമായി റെയില്‍വേ ശൃംഖലകള്‍ ഇല്ലായിരുന്നുവെങ്കിലും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ഇറാനിയന്‍ യാത്രക്കാര്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്നാലുടന്‍ തന്നെ സ്റ്റീംഷിപ്പ്-റെയില്‍ ശൃംഖലകളില്‍ പ്രവേശിക്കാമായിരുന്നു. കപ്പല്‍ മാര്‍ഗ്ഗം മക്കയിലേക്കോ ട്രെയിന്‍ വഴി മോസ്കോയിലേക്കോ യാത്ര ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം മൃഗപ്പുറത്ത് ഇറാന് മുറിച്ചുകടക്കാന്‍ ഹിദായത്തിനും സംഘത്തിനും വേണ്ടിവന്നു.

ആവി വിപ്ലവത്തിന്റെ ഫലമായി യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതോടെ ഹജ്ജ് തീർത്ഥാടനം ഒരു വലിയ വ്യാവസായിക ശൃംഖലയായി മാറുകയും, ലോകത്തിന്റെ വിവിധ കോണുകളിലുള്ള മുസ്ലിംകളെ പുതിയ തുറമുഖ നഗരങ്ങളുമായും റെയിൽവേ പാതകളുമായും ബന്ധിപ്പിക്കുകയും ചെയ്തു. ഒരേസമയം സുഗമവും എന്നാൽ പകർച്ചവ്യാധികൾ കാരണം ദുഷ്കരവുമായിത്തീർന്ന ഈ ആധുനിക യാത്രകൾ, കപ്പലുകളിലും തുറമുഖങ്ങളിലും രൂപപ്പെട്ട ബഹുസ്വരമായ ചെറുലോകങ്ങളിലൂടെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ പരസ്പരം സംവദിക്കുന്ന ഒരു വലിയ ആഗോള സാമൂഹിക അനുഭവമായി എങ്ങനെയാണ് ഹജ്ജിനെ പുനക്രമീകരിച്ചതെന്ന് വ്യക്തമാക്കുകയാണ് ലേഖനം.

ഹജ്ജ് തീർത്ഥാടനം കേവലമൊരു വ്യക്തിഗത പുണ്യയാത്ര എന്നതിനപ്പുറം, സൂഫി കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിലും വിഭിന്ന ജനവിഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും നിർണ്ണായകമായ ഒരു സാമൂഹിക പ്രക്രിയയായി വർത്തിക്കുന്നുണ്ട്. യാത്രയിലും കൂട്ടായ്മകളിലും പാലിക്കേണ്ട സവിശേഷമായ മര്യാദകളിലൂടെയും, മഖാമുകൾ സന്ദർശിക്കുന്ന സിയാറത്ത് പോലുള്ള അനുഷ്ഠാനങ്ങളിലൂടെയും തസവ്വുഫിൽ ഹജ്ജ് ഒരു ഉദാത്തമായ കൂട്ടായ അനുഭവമായി എങ്ങനെയാണ് രൂപാന്തരപ്പെടുന്നതെന്നും സൂഫികൾക്കിടയിലുള്ള ഹജ്ജിന്റെ സാമൂഹികത എങ്ങനെയാണ് വളർന്നതെന്നും പരിചയപ്പെടുത്തുകയാണ് ലേഖനം.

എന്നാല്‍ ഇതിന് വൈരുധ്യമായി, വിഗ്രഹഭഞ്ജകര്‍ എന്നതിനപ്പുറം പല മുസ്ലിംകളും പ്രവാചകരുടെയും മറ്റു പ്രതിഷ്ഠകളുടെയും സ്വര്‍ണ ബിംബങ്ങളെ ആരാധിക്കുന്നവരായി തന്നെ നിരൂപിക്കപ്പെടാറുണ്ട്.

"കലീല വ ദിംന പ്രചാരം നേടിയ ലാന്‍ഡ്സ്കേപ്പിനെക്കുറിച്ച് പരിശോധന നടത്തുമ്പോള്‍, ബൈബിളിന് മാത്രമേ അത്രയും കൂടുതല്‍ പ്രചാരണം ലഭിച്ചിട്ടുള്ളൂ എന്ന് എഡ്ജര്‍ടണ്‍ പറഞ്ഞത് വ്യര്‍ഥമല്ലെന്ന് മനസ്സിലാകും.

'കയറൂരി വിട്ട മൃഗങ്ങളെന്നപോല് നിര്‍ലജ്ജം കൊലവിളി നടത്തിയും ഭീതി പടര്‍ത്തിയും ആര്‍ത്തിപൂണ്ട പ്രാപ്പിടിയന്മാര് പ്രാവിന്‍കൂട്ടത്തെ ചെന്നക്രമിക്കുന്ന പോലെ, അല്ലെങ്കില്‍ രൗദ്രരായ ചെന്നായക്കൂട്ടങ്ങള്‍ ആട്ടിന്‍പറ്റങ്ങളെ അക്രമിക്കുന്ന പോലെ അവര്‍ നഗരത്തെ വലയം വെച്ചു. സ്വര്‍ണ്ണം തുന്നിച്ചേര്‍ത്തതും ആഭരണങ്ങള്‍ പതിച്ചതുമായ മെത്തകളും തലയണകളും തുണ്ടംതുണ്ടമായി കീറിയെറിയപ്പെട്ടു. ഹറമിലെ(അന്തഃപുരം) മറക്കുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ കളിപ്പാട്ടങ്ങള്‍ പോലെ തെരുവുകളിലൂടെയും ഇടവഴികളിലൂടെയും വലിച്ചിഴക്കപ്പെട്ടു.

കാപ്പിരി ആത്മാക്കള്‍ തങ്ങളുടെ ഭാരിച്ച ചരിത്ര സ്മരണകള്‍ അയവിറക്കുന്നവര്‍ക്ക് സുകൃതം പകരുന്നവരായി തീരപ്രദേശങ്ങളില്‍ ഇന്നും അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെന്ന വിശ്വാസം പോലെ നിലവിലുള്ള ആഫ്രിക്കന്‍ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ആരാധനാലയങ്ങളും ആഫ്രിക്കയുമായുള്ള കേരളത്തിന്റെ തീരദേശ ബന്ധം മനസ്സിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

എഴുത്തുകാര്‍, ശൃംഗാരത്തിന്റെയും ആക്ഷേപത്തിന്റെയും രൂപങ്ങളിലൂടെ സ്ത്രീകളെ ചിത്രീകരിക്കുക വഴി വൃദ്ധകളായ സ്ത്രീകള്‍ ജ്ഞാനികളായിരുന്നുവെന്ന യാഥാര്‍ഥ്യത്തെ മറച്ചുവെക്കാന്‍കൂടിയാണ് അവര്‍ ശ്രമിക്കുന്നത്. ഏറ്റവും ചുരുങ്ങിയത്, ആദം ബൂര്സി ചെയ്തതുപോലെ ജ്ഞാനം, മന്ത്രവാദം പോലുള്ളവ സ്ത്രീകള്‍ക്കിടയില്‍ പങ്ക് വെക്കപ്പെട്ടിരുന്നെന്ന സത്യമെങ്കിലും പൊതുശ്രദ്ധയിലെത്തിക്കേണ്ടിയിരുന്നു.