

കേരളത്തിലെ പരമ്പരാഗത സമൂഹങ്ങളിൽ ഇന്നത്തെക്കാൾ വളരെക്കൂടുതൽ ആവശ്യങ്ങൾക്കായി പായകൾ ഉപയോഗിച്ചിരുന്നു. വിശ്രമിക്കാൻ കിടക്കുന്നതിനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനും യോഗങ്ങൾ ചേരുന്നതിനും തുടങ്ങി പല കാര്യങ്ങൾക്കും പായകൾത്തന്നെയായിരുന്നു ആശ്രയം.
ബാസിൽ ഇസ്ലാം
|
04 JUL 2026

കെ. ആദിൽശാ
|
04 JUL 2026
അൻശിദ് കടമ്പോട്ട് | 01 JUL 2026
കേരളത്തിലെ പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യ പ്രാദേശികമായ തച്ചുശാസ്ത്ര രീതികളെ പൂർണമായി ഉൾക്കൊണ്ടാണു രൂപപ്പെട്ടത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ മുഗൾ നിർമിതികളിൽ കാണുന്ന വലിയ താഴികക്കുടങ്ങളോ കമാനങ്ങളോ മിശ്കാൽ പള്ളിയിൽ കാണാനാവില്ല. ഹിന്ദു ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളോടും പരമ്പരാഗത നാലുകെട്ടുകളോടും സാദൃശ്യമുള്ള മേൽക്കൂര ഘടനയും തൂണുകളുടെ ക്രമീകരണവുമാണ് ഇതിനുള്ളത്. അറേബ്യൻ പള്ളികളിലെ തുറന്ന മുറ്റങ്ങൾക്കു ബദൽ രൂപമെന്നോണം, കേരളത്തിലെ കനത്ത മൺസൂൺ മഴയെ പ്രതിരോധിക്കാൻ തക്കവണ്ണം അടച്ചുറപ്പുള്ളതും ഉയർത്തിയതുമായ തറയോടു കൂടിയതുമായ നിർമാണശൈലിയാണ് തദ്ദേശീയരായ തച്ചന്മാർ സ്വീകരിച്ചത്.
