
പശ്ചിമാഫ്രിക്കയിലെ കാരവൻ പട്ടണങ്ങൾ കേവലം ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ എന്നതിനപ്പുറം, മരുഭൂയാത്രകളിൽ തീർത്ഥാടകർക്ക് ആശ്വാസമേകിയ തനത് ഇസ്ലാമിക പാരമ്പര്യങ്ങളുടെ പ്രതീകാത്മക കേന്ദ്രങ്ങളായിരുന്നു. മക്കയോട് സദൃശ്യമായ താദ്മക്കയും, കഅ്ബയുടെ അളവിൽ മുറ്റമുള്ള മസ്ജിദുകളാൽ ഹജ്ജ് പ്രചോദനം നൽകിയ തിംബുക്തുവും, കൈയെഴുത്തുപ്രതികളാൽ പേരുകേട്ട ചിൻഗ്വേറ്റിയും പശ്ചിമാഫ്രിക്കൻ മുസ്ലിംകളുടെ തീർത്ഥാടന ചരിത്രത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് അന്വേഷിക്കുകയാണ് ലേഖകൻ.








