ഹറമിലെ ചൂടത്ത് മേനി തണുപ്പിക്കാൻ കോള കുടിക്കുന്ന ഹാജിമാർ.


ഹറമിലെ ചൂടത്ത് മേനി തണുപ്പിക്കാൻ കോള കുടിക്കുന്ന ഹാജിമാർ.

ആകാശഭൂമിയിലെ നാഥനെകിനാവ് കാണും സ്വർഗമേ, അരുളാൽ വഴിനേരായാക്കി കാണിക്കണേപിരിശത്തിലെ പോരിശ കൂട്ടണേഹജ്ജിൻ മധുവിധു കോർക്കണേ, ഹജ്ജിൻ വഴികളിൽഹൃദയം ഉരുകുന്നേലബ്ബൈക്കിൻ നാദംലോകം നിറയുന്നേമരുഭൂമിപാതകൾമരുവാർന്ന വീഥിയെമനുജന്റെ മനസ്സിലെകൊതിതീർത്തുതരണേഇലാഹിൻ വചനങ്ങൾകാറ്റിലുലയുന്നുമഹാവഴികളെവഴികാട്ടും ദൂതരെസലാംലബ്ബ...

യാത്രയുടെ ലക്ഷ്യസ്ഥാനമായ മക്കയിൽ എത്തുന്നതോടെ സിനിമയുടെ വൈകാരികത അതിന്റെ ഉച്ചസ്ഥായിയിൽ തന്നെ എത്തുന്നുണ്ട്. ജനലക്ഷങ്ങൾ തിങ്ങിനിറഞ്ഞ ആ പവിത്രഭൂമിയിൽ വെച്ച് റെഡയ്ക്ക് തന്റെ പിതാവിനെ നഷ്ടപ്പെടുന്നത് അവന്റെ ആകുലതകളെ വർദ്ധിപ്പിക്കുന്നു. തന്റെ പിതാവിനെ തിരഞ്ഞു കണ്ടെത്തുന്ന നിമിഷം അവനിൽ ഉണ്ടാകുന്ന വൈകാരിക മാറ്റം ഒരു പുത്രന്റെ സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്നുണ്ട്. ഒരു കാലത്ത് പിതാവിനെ വെറുത്തിരുന്ന റെഡ, ഇന്ന് അയാളെ ചേർത്തുപിടിക്കാൻ കൊതിക്കുന്നു.

പശ്ചിമാഫ്രിക്കയിലെ കാരവൻ പട്ടണങ്ങൾ കേവലം ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ എന്നതിനപ്പുറം, മരുഭൂയാത്രകളിൽ തീർത്ഥാടകർക്ക് ആശ്വാസമേകിയ തനത് ഇസ്ലാമിക പാരമ്പര്യങ്ങളുടെ പ്രതീകാത്മക കേന്ദ്രങ്ങളായിരുന്നു. മക്കയോട് സദൃശ്യമായ താദ്മക്കയും, കഅ്ബയുടെ അളവിൽ മുറ്റമുള്ള മസ്ജിദുകളാൽ ഹജ്ജ് പ്രചോദനം നൽകിയ തിംബുക്തുവും, കൈയെഴുത്തുപ്രതികളാൽ പേരുകേട്ട ചിൻഗ്വേറ്റിയും പശ്ചിമാഫ്രിക്കൻ മുസ്ലിംകളുടെ തീർത്ഥാടന ചരിത്രത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് അന്വേഷിക്കുകയാണ് ലേഖകൻ.

1920കളുടെ അവസാനം വരെ ഇറാന് സ്വന്തമായി റെയില്‍വേ ശൃംഖലകള്‍ ഇല്ലായിരുന്നുവെങ്കിലും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ഇറാനിയന്‍ യാത്രക്കാര്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്നാലുടന്‍ തന്നെ സ്റ്റീംഷിപ്പ്-റെയില്‍ ശൃംഖലകളില്‍ പ്രവേശിക്കാമായിരുന്നു. കപ്പല്‍ മാര്‍ഗ്ഗം മക്കയിലേക്കോ ട്രെയിന്‍ വഴി മോസ്കോയിലേക്കോ യാത്ര ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം മൃഗപ്പുറത്ത് ഇറാന് മുറിച്ചുകടക്കാന്‍ ഹിദായത്തിനും സംഘത്തിനും വേണ്ടിവന്നു.

ആവി വിപ്ലവത്തിന്റെ ഫലമായി യാത്രാസൗകര്യങ്ങൾ വർദ്ധിച്ചതോടെ ഹജ്ജ് തീർത്ഥാടനം ഒരു വലിയ വ്യാവസായിക ശൃംഖലയായി മാറുകയും, ലോകത്തിന്റെ വിവിധ കോണുകളിലുള്ള മുസ്ലിംകളെ പുതിയ തുറമുഖ നഗരങ്ങളുമായും റെയിൽവേ പാതകളുമായും ബന്ധിപ്പിക്കുകയും ചെയ്തു. ഒരേസമയം സുഗമവും എന്നാൽ പകർച്ചവ്യാധികൾ കാരണം ദുഷ്കരവുമായിത്തീർന്ന ഈ ആധുനിക യാത്രകൾ, കപ്പലുകളിലും തുറമുഖങ്ങളിലും രൂപപ്പെട്ട ബഹുസ്വരമായ ചെറുലോകങ്ങളിലൂടെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾ പരസ്പരം സംവദിക്കുന്ന ഒരു വലിയ ആഗോള സാമൂഹിക അനുഭവമായി എങ്ങനെയാണ് ഹജ്ജിനെ പുനക്രമീകരിച്ചതെന്ന് വ്യക്തമാക്കുകയാണ് ലേഖനം.

ഹജ്ജ് തീർത്ഥാടനം കേവലമൊരു വ്യക്തിഗത പുണ്യയാത്ര എന്നതിനപ്പുറം, സൂഫി കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിലും വിഭിന്ന ജനവിഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും നിർണ്ണായകമായ ഒരു സാമൂഹിക പ്രക്രിയയായി വർത്തിക്കുന്നുണ്ട്. യാത്രയിലും കൂട്ടായ്മകളിലും പാലിക്കേണ്ട സവിശേഷമായ മര്യാദകളിലൂടെയും, മഖാമുകൾ സന്ദർശിക്കുന്ന സിയാറത്ത് പോലുള്ള അനുഷ്ഠാനങ്ങളിലൂടെയും തസവ്വുഫിൽ ഹജ്ജ് ഒരു ഉദാത്തമായ കൂട്ടായ അനുഭവമായി എങ്ങനെയാണ് രൂപാന്തരപ്പെടുന്നതെന്നും സൂഫികൾക്കിടയിലുള്ള ഹജ്ജിന്റെ സാമൂഹികത എങ്ങനെയാണ് വളർന്നതെന്നും പരിചയപ്പെടുത്തുകയാണ് ലേഖനം.

ഇത്രമാത്രം ഞാൻ പറയുന്നു: “ഒടുക്കം, മരണദൂതൻ വന്നിരിക്കുന്നു, ഹാ കഷ്ടം! മുന്നേ മരിക്കാനൊരുങ്ങിയവരെയെങ്ങനെ മരണത്തിന് തോൽപ്പിക്കാനാകും!”

പുതിയ തലമുറ അതിശയോക്തി എന്ന് കരുതാന്‍ പോന്ന ഇസ്രയേല്‍ നരനായാട്ടിന്റെയും ബ്രിട്ടീഷ് രാഷ്ട്രീയ വഞ്ചനയുടെയും ചരിത്രം രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സാധ്യമായ കലാസംവിധാനങ്ങളുപയോഗപ്പെടുത്തി ചരിത്രത്തെ അപനിര്‍മാണം നടത്തുന്ന ഇസ്രയേല്‍ സാസ്കാരികാധിനിവേശത്തെ പ്രതിരോധിക്കുന്നതില്‍ ഫര്‍ഹ പോലെയുള്ള ശ്രമങ്ങള്‍ വിജയം കണ്ടെത്തുന്നുണ്ട്.

"കാണുമോ ഞാൻ? ഈയൊരു കണ്ണാൽ ഒരോറഞ്ചിൻ പാതി, ആപ്പിളിൻ പാതി, എന്റുമ്മാന്റെ 'പൂ'മുഖത്തിൻ പാതി"